പത്തനംതിട്ട: ലീഗല്‍ മെട്രോളജി ഭവന്‍ യാഥാര്‍ഥ്യമാകുന്നതോടെ അളവുതൂക്കങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനാകുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നി മുരിങ്ങമംഗലത്ത് നിര്‍മിച്ച ലീഗല്‍ മെട്രോളജി കോംപ്ളക്സിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ച ലീഗല്‍ മെട്രോളജി ട്രെയിനിങ് സെന്‍റര്‍, വെഹിക്ക്ള്‍ ടാങ്ക് കാലിബ്രേഷന്‍ യൂനിറ്റ്, ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. ലീഗല്‍ മെട്രോളജി വകുപ്പിന്‍െറ പ്രധാന ഗുണഭോക്താക്കള്‍ വ്യാപാരികളാണ്. അന്യസംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയില്‍ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിച്ച തീയതി, ഈടാക്കാവുന്ന പരമാവധി വില മുതലായവ പായ്ക്കറ്റില്‍ അച്ചടിക്കണമെന്ന കേന്ദ്ര നിയമം പാലിക്കപ്പെടണം. കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പിന്‍െറ ആദ്യ ട്രെയിനിങ് സെന്‍ററാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളുടെ കാലിബ്രേഷന്‍ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കാലിബ്രേഷന്‍ യൂനിറ്റുകള്‍ ഇല്ലാത്തതിനാല്‍ ഈ കാലിബ്രേഷന്‍ യൂനിറ്റ് പ്രവര്‍ത്തന സജ്ജമാവുന്നതോടെ കോട്ടയം, ആലപ്പുഴ ജില്ലകളിലെയും ഇടുക്കി ജില്ലയുടെ ഒരു ഭാഗത്തെയും ഗുണഭോക്താക്കള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. വേഗത്തില്‍ ബി.പി അപ്പാരറ്റസ് പരിശോധിക്കുന്നതിനും ക്ളിനിക്കല്‍ തെര്‍മോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മെട്രോളജി ഭവനില്‍ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.രജനി അധ്യക്ഷത വഹിച്ചു. പി.ഡബ്ള്യു.ഡിയില്‍നിന്ന് വാങ്ങിയ 20 സെന്‍റ് സ്ഥലത്ത് 1.34 കോടി രൂപ ചെലവിലാണ് കോംപ്ളക്സ് നിര്‍മിച്ചത്. 3880 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച ലീഗല്‍ മെട്രോളജി ഭവന്‍െറ താഴത്തെ നിലയില്‍ ട്രെയിനിങ് ഹാള്‍, ഓഫിസ്, വിശ്രമ കേന്ദ്രം, പൊതു ശുചിമുറികള്‍ എന്നിവയും ഒന്നാം നിലയില്‍ ഓഫിസ് റൂം, സീസര്‍ റൂം, സ്റ്റാന്‍ഡേര്‍ഡ് ലാബ്, വിശ്രമ സ്ഥലം, നിരീക്ഷണ മുറി, പരിശോധനാ മുറി എന്നിവയും, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലെറ്റുകള്‍ എന്നിവയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, കലക്ടര്‍ എസ്.ഹരികിഷോര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ളോക് പഞ്ചായത്തംഗം റോജി എബ്രഹാം, ലീഗല്‍ മെട്രോളജി ജോയന്‍റ് കണ്‍ട്രോളര്‍ ടി.ശൈലേഷ്കുമാര്‍, എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.