പത്തനംതിട്ട: തിരുവല്ല-റാന്നി പി.ഡബ്ള്യു.ഡി റോഡിന്‍െറ വെണ്ണിക്കുളം മുതല്‍ തടിയൂര്‍ ഇടക്കാട് മാര്‍ക്കറ്റ് ജങ്ഷന്‍ വരെയുള്ള ഭാഗം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. തടിയൂര്‍ ഇടക്കാട് ജങ്ഷന്‍ മുതല്‍ വെണ്ണിക്കുളം വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്ന് കാല്‍നടപോലും നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് അപകടസാധ്യത വര്‍ധിക്കുന്നു. സര്‍വിസ് ബസുകളും ചരക്ക് ലോറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനസാന്ദ്രതയുള്ള പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നുള്ളത് നാട്ടുകാരുടെയും യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തടിയൂര്‍ വെണ്ണിക്കുളം റോഡ് പുനരുദ്ധാരണ സമിതി പ്രസിഡന്‍റ് അഡ്വ. ലാലു ജോണ്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.