പന്തളം: മനുഷ്യാവകാശ പ്രവര്‍ത്തകനെ വ്യാജ അറസ്റ്റ് വാറന്‍റില്‍ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവായി. മനുഷ്യാവകാശ പ്രവര്‍ത്തകനും അധ്യാപകനുമായ പന്തളം മുളമ്പുഴ അമ്പാട്ടത്തേ് വീട്ടില്‍ ഇടിക്കുള വര്‍ഗീസിനെയാണ് കഴിഞ്ഞ മേയ് 21ന് അറസ്റ്റ് വാറന്‍റ് ഉണ്ടെന്ന പേരില്‍ പന്തളം എസ്.ഐ അറസ്റ്റ് ചെയ്തത്. മേയ് 20ന് അരുണാചല്‍പ്രദേശ് കോടതി തള്ളിയ കേസിലെ വാറന്‍റ് ഉപയോഗിച്ചാണ് ഇടിക്കുള വര്‍ഗീസിനെ 21ന് എസ്.ഐ അറസ്റ്റ് ചെയ്ത് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കിയത്. ഇടിക്കുള വര്‍ഗീസിന് കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്ന് ഹൈകോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതി അന്നത്തെ പന്തളം എസ്.ഐയായിരുന്ന ബിജുവിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അന്വേഷണത്തില്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ ഇടിക്കുള വര്‍ഗീസിന് വീണ്ടും ഹൈകോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.