സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍ അപകടം പതിവാകുന്നു

പത്തനംതിട്ട: റിങ് റോഡില്‍ ഏറ്റവും തിരക്കുള്ള ജങ്ഷനായി സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍ സിഗ്നില്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതുമൂലം അപകടം പതിവാകുന്നു. ഒന്നര മാസമായിട്ടും ഇവിടെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. മിന്നലേറ്റതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച സിഗ്നല്‍ ലൈറ്റ് ആദ്യം അറ്റക്കുറ്റപ്പണി നടത്തിയെങ്കിലും ബാറ്ററി മാറ്റി സ്ഥാപിക്കാന്‍ അറ്റകുറ്റപ്പണി നടത്തുന്ന കെല്‍ട്രോണ്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് ട്രാഫിക് പൊലീസ് പറയുന്നു. ടി.കെ റോഡ് കടന്നുപോകുന്നതിനാല്‍ ഇവിടെ എപ്പോഴും നല്ല തിരക്കാണ്. സിഗ്നില്‍ ഇല്ലാത്തത് കാരണം തോന്നിയ രീതിയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇവിടെ സിഗ്നല്‍ ലൈറ്റ് ഇല്ലാതായതോടെ ഒന്നരമാസത്തിനിടെ ചെറുതും വലുതമായ ഒമ്പത് അപകടങ്ങളാണ് ഉണ്ടായത്. രാവിലെ സ്കൂള്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സിഗ്നല്‍ ലൈറ്റ് ഇല്ലാതായിട്ടും ഒന്നിലധികം ട്രാഫിക് പൊലീസിനെ ഡ്യൂട്ടിക്കിട്ട് പ്രശ്ന പരിഹാരത്തിന് അധികൃതര്‍ തയാറാകുന്നില്ളെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.