പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ കൊതുകുവല ലഭ്യമാക്കണമെന്ന ബാലാവകാശ കമീഷന്‍ ഉത്തരവ് നടപ്പായില്ല. ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സ തേടുന്ന എല്ലാ രോഗികള്‍ക്കും നല്ല ഗുണനിലവാരമുള്ള കൊതുകുവല 20 ദിവസത്തിനകം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കഴിഞ്ഞ ആഗസറ്റ് ഒന്നിന് ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശം നല്‍കിയത്. കുട്ടികളുടെ വാര്‍ഡിലേക്ക് കൊതുകുവല കൊണ്ടുവന്നെങ്കിലും 10 ബെഡുകളില്‍ മാത്രമാണ് സ്ഥാപിച്ചത്. ബാക്കിയുള്ളവ നഴ്സിങ് റൂമില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വല കെട്ടുന്നതിന് പി.വി.സി പൈപ്പ് ലഭ്യമാക്കാത്തതിനാലാണ് മറ്റു ബഡുകളില്‍ വല സ്ഥാപിക്കല്‍ മുടങ്ങിയത്. കുട്ടികളുടെ വാര്‍ഡിലെ മൂന്നു ഫാനുകള്‍ പ്രവര്‍ത്തിക്കുന്നുമില്ല. വാര്‍ഡിലെ ജനാലകള്‍ക്ക് ചില്ലുകളില്ല. സമീപത്താണ് ടോയ്ലറ്റ് ബ്ളോക് സ്ഥിതിചെയ്യുന്നത്. എല്ലാം ചേര്‍ന്ന് കൊതുകുകളുടെ വിഹാരകേന്ദ്രമാണ് കുട്ടികളുടെ വാര്‍ഡ്. പകല്‍പോലും കൊതുകുകളുടെ ആക്രമണം കാരണം ഇരിക്കാനാകുന്നില്ളെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു. ആശുപത്രി സന്ദര്‍ശിക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് സൂപ്രണ്ടുമായി ചര്‍ച്ച നടത്തി പദ്ധതി ആവിഷ്കരിക്കണമെന്നും പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോടും കമീഷന്‍ അംഗം ജെ. സന്ധ്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരു മാസത്തിനകം കമീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. അതും പ്രാവര്‍ത്തികമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.