അഗളി: അട്ടപ്പാടിയിൽ നടന്ന പരിശോധനയിൽ കഞ്ചാവും മദ്യവുമായി രണ്ടുപേർ പിടിയിൽ. താ വളം സ്വദേശികളായ മുഹമ്മദ് കാസിം (50), കന്തസ്വാമി (40) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് കാസിമിൽനിന്ന് രണ്ട് കിലോ കഞ്ചാവും കന്തസ്വാമിയിൽനിന്ന് ബൈക്കിൽ കടത്തിയ 33 ലിറ്റർ വിദേശ മദ്യവുമാണ് പിടികൂടിയത്. പാലക്കാട് ഐ.ബിയും മണ്ണാർക്കാട് സർക്കിൾ ഓഫിസ്, അഗളി റേഞ്ച്, ജനമൈത്രി സ്ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ സംഘം താവളം ഭാഗത്ത് വിക്ടർ ബൈക്കിൽ മദ്യം കടത്തുകയായിരുന്ന കന്തസ്വാമിയെ പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കാസിമിനെ കുറിച്ച് വിവരം ലഭിച്ചത്. ദീപാവലി ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്നും കഞ്ചാവ് വിദ്യാർഥികൾക്കിടയിൽ വിതരണത്തിനെത്തിച്ചതാണെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. സർക്കിൾ ഇൻസ്പെക്ടർ സൂരജ്, എക്സൈസ് ഇൻസ്പെക്ടർ അനൂപ്, പ്രിവൻറീവ് ഓഫിസർമാരായ വിനോദ്, സെന്തിൽ കുമാർ, റിനോഷ്, സജിത്ത്, യൂനസ്, ഷാജികുമാർ, എം.പി. വിനോദ്, പ്രഭ, ആർ. പ്രദീപ്, ശ്രീകുമാർ വാക്കട, ലക്ഷ്മണൻ, സിവിൽ ഓഫിസർ ചന്ദ്രകുമാർ, സത്താർ, ഡ്രൈവർ ഷിജു ജോർജ് എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.