കൊല്ലങ്കോട്: പുത്തൻപാടം, പറത്തോട് കോളനിയിലേക്കുള്ള റോഡ് നിർമാണത്തിന് ജില്ല ക ലക്ടർ ഇടപെടണമെന്ന് ആദിവാസികൾ. ഇരവാലൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ 250 ദിവസത്തിലധികം സമരം നടത്തിയ ഇരവാലൻ വിഭാഗക്കാരെ അവഗണിച്ച സർക്കാർ, കോളനികളിലേക്കുള്ള വികസനം പോലും ഇല്ലാതാക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. പട്ടയവും റേഷൻകാർഡുമില്ലാതെ പ്രയാസപെടുന്ന കോളനിവാസികൾക്ക് റോഡുപോലും നിർമിച്ച് നൽകിയിട്ടില്ല. നാല് വർഷങ്ങൾക്ക് മുമ്പ് പറത്തോട് കോളനിയിലേക്ക് റോഡ് നിർമിക്കാൻ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലെ പാടവരമ്പുകൾ വിട്ടുനൽകുന്നതിന് ചർച്ചകൾ സർക്കാർ നടത്തിയിരുന്നു. തുടർന്ന് സ്ഥലം വിട്ടുനൽകുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, 130 മീറ്റർ ദൈർഘ്യത്തിൽ സ്ഥലം വിട്ടുനൽകാൻ സ്വകാര്യ വ്യക്തി തയാറാവാത്തതിനാൽ പ്രവൃത്തി മുടങ്ങി. ഇതിനെതിരെ ജില്ല കലക്ടർക്ക് നേരിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പുത്തൻപാടം കോളനിവാസിയായ മുരുകൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.