Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഞങ്ങളുടെ റോഡ് എന്ന്...

ഞങ്ങളുടെ റോഡ് എന്ന് യാഥാർഥ്യമാവും?

text_fields
bookmark_border
ഞങ്ങളുടെ റോഡ് എന്ന് യാഥാർഥ്യമാവും?
cancel
camera_alt??????????????, ???????????? ?????????? ????????????????????? ?????? ???????????????????????? ?????????? ?????????????? ????????????? ????????????????????????

കൊല്ലങ്കോട്: പുത്തൻപാടം, പറത്തോട് കോളനിയിലേക്കുള്ള റോഡ് നിർമാണത്തിന് ജില്ല ക ലക്ടർ ഇടപെടണമെന്ന് ആദിവാസികൾ. ഇരവാലൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ 250 ദിവസത്തിലധികം സമരം നടത്തിയ ഇരവാലൻ വിഭാഗക്കാരെ അവഗണിച്ച സർക്കാർ, കോളനികളിലേക്കുള്ള വികസനം പോലും ഇല്ലാതാക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. പട്ടയവും റേഷൻകാർഡുമില്ലാതെ പ്രയാസപെടുന്ന കോളനിവാസികൾക്ക് റോഡുപോലും നിർമിച്ച് നൽകിയിട്ടില്ല. നാല് വർഷങ്ങൾക്ക് മുമ്പ് പറത്തോട് കോളനിയിലേക്ക് റോഡ് നിർമിക്കാൻ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലെ പാടവരമ്പുകൾ വിട്ടുനൽകുന്നതിന് ചർച്ചകൾ സർക്കാർ നടത്തിയിരുന്നു. തുടർന്ന് സ്ഥലം വിട്ടുനൽകുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, 130 മീറ്റർ ദൈർഘ്യത്തിൽ സ്ഥലം വിട്ടുനൽകാൻ സ്വകാര്യ വ്യക്തി തയാറാവാത്തതിനാൽ പ്രവൃത്തി മുടങ്ങി. ഇതിനെതിരെ ജില്ല കലക്ടർക്ക് നേരിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പുത്തൻപാടം കോളനിവാസിയായ മുരുകൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story