ആലത്തൂർ: സൈക്കിളാണ് മാളികപറമ്പിൽ ഇബ്രാഹിമിന് പ്രിയപ്പെട്ട വാഹനം. പതിറ്റാണ്ടുകളായി സൈക്കിളിലാണ് സഞ്ചാരം. പ്രായം 70ലെത്തിയെങ്കിലും ഇപ്പോഴും സൈക്കിൾ യാത്രയെ ഇഷ്ടപ്പെടുന്നു.
‘മാധ്യമം’ഏജൻറായ ഇബ്രാഹിമിനെ അറിയാത്തവരായി ആലത്തൂർ അങ്ങാടിയിൽ ആരുമുണ്ടായില്ല. പുലർച്ച നാലിന് എഴുന്നേൽക്കുന്ന ഇബ്രാഹിെൻറ ദിനചര്യയുടെ ഭാഗമാണ് സൈക്കിളിലുള്ള സഞ്ചാരം. സൈക്കിളിലുള്ള പത്രവിതരണം പതിറ്റാണ്ടുകളായി തുടരുന്ന ശീലമാണ്. ഇന്നും അതിന് ഒരു മാറ്റവുമില്ല. കുട്ടികാലത്തുതന്നെ സൈക്കിൾ സവാരി തുടങ്ങിയിരുന്നു.
ബീഡി തെറുപ്പായിരുന്നു ദീർഘകാലം ജോലി. പിന്നീടതുനിന്നു. 1987ൽ മാധ്യമം പത്രം തുടങ്ങിയതോടെ പത്രവിതരണവും ദിനചര്യയുടെ ഭാഗമായി. ഒരുദിവസംപോലും മുടക്കമില്ലാതെ ഇൗ പതിവ് തുടരുന്നു. സ്ഥിരമായ സൈക്കിൾ സഞ്ചാരത്തിലൂടെ വാർധക്യത്തിലും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഇബ്രാഹിമിന് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.