ഷൊര്‍ണൂര്‍: ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിന് കസ്റ്റഡിയിലെടുത്തവരെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന രണ്ട് ബി.ജെ.പി നഗര കൗണ്‍സിലര്‍മാരോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നാക്ഷേപം. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ നേതാക്കളോട് മോശമായി പെരുമാറിയെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. പൊലീസുകാരന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ബി.ജെ.പി നേതാക്കളുമായി എസ്.ഐ വേലായുധന്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് അര മണിക്കൂറിന് ശേഷം ഉപരോധം അവസാനിപ്പിച്ചു. പൊലീസുകാരന്‍ മാപ്പ് പറഞ്ഞതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. മുപ്പതോളം പേരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.