പാലക്കടവില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് പാലക്കടവില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ചന്തക്കുന്ന് ഭാഗത്ത് കുന്നംപറമ്പത്ത് ദീപക് മാസ്റ്ററുടെ വീടിന് സമീപത്താണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ ആദ്യമായി കാണുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ദ്രുത കര്‍മ സേന സ്ഥലത്തത്തെി പരിശോധന നടത്തി. കാല്‍പാടുകള്‍ കണ്ട ഭാഗം പ്രത്യേകം സംരക്ഷിച്ച് നിര്‍ത്തി വിശദമായ പരിശോധനക്ക് ശേഷമേ പുലിയാണെന്ന് പറയാന്‍ കഴിയൂവെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പാലക്കടവ് പ്രദേശത്ത് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടതായി വാര്‍ത്ത പരന്നതോടെ വീണ്ടും വനപാലകര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. പുലി വര്‍ഗത്തില്‍പ്പെട്ട വന്യ ജീവിയുടേതാണ് കാല്‍പാടുകളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സമീപസ്ഥലങ്ങളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെയോ നായകളെയോ ആക്രമിച്ചതായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കക്ക് ഇടമില്ളെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.