തിരൂര്‍: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് പതിച്ചു. ചൊവ്വാഴ്ച രാ വിലെ 8.45ഓടെ തിരൂർ കോരങ്ങത്ത് ഏഴൂര്‍ റോഡിലാണ് അപകടം. ബസില്‍ വിദ്യാര്‍ഥികൾ ഉൾപ്പെടെ യാ ത്രക്കാരുണ്ടായിരുന്നു. നിരവധി പേർക്ക് നിസ്സാര പരിക്കേറ്റു. അമിതവേഗമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. പുത്തനത്താണിയില്‍നിന്ന് ഏഴൂര്‍ റോഡ് വഴി തിരൂര്‍ സ്റ്റാൻഡിലേക്ക് വരുകയായിരുന്ന ബസാണ് നിയന്ത്രണംവിട്ട് സമീപത്തെ ബില്‍ഡിങ്ങിന് മുന്നിലെ ആള്‍മറയില്‍ ഇടിച്ചുനിന്നത്.
വളവും ഇറക്കവുമുള്ള ഇവിടെ മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ സഡന്‍ ബ്രേക്കിട്ടതോടെയാണ് ബസ് അപകടത്തില്‍പെട്ടത്. തൊട്ടുമുന്നിലുള്ള കാറിെൻറ പിന്നിൽ ഇടിച്ച ബസ്, വലിയ അപകടം ഒഴിവാക്കാന്‍ വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ അരമണിക്കൂറോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. 11 മണിയോടെ ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് എടുത്തുമാറ്റിയത്. സംഭവം നടന്ന വളവിലെ റോഡ് ഇടുങ്ങിയതായതിനാൽ അപകട ഭീഷണി ഏറെയാണ്. റോഡ് വീതികൂട്ടാൻ സമീപവാസികൾ സ്ഥലം വിട്ടുനല്‍കിയിട്ടും അധികൃതര്‍ ഇതുവരെ പരിഹാരം കണ്ടില്ലെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.