കാളികാവ്: സംസ്ഥാനപാതയുടെ വശങ്ങളിലെ ടെലിഫോണ്‍ കേബിള്‍ ചാലുകള്‍ അപകടക്കെണിയാകുന്നു. അടുത്തിടെ നടന്ന കേബിള്‍ പ്രവൃത്തിക്കിടെ ചാലുകള്‍ ശരിയായി മണ്ണിട്ട് മൂടാത്തതിനാല്‍ നിരവധി സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. മൂന്നടിയോളം താഴ്ചയുള്ള ചാൽ മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ശക്തമായ മഴയാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. ഇതോടെയാണ് മണ്ണ് നികത്തിയ സ്ഥലങ്ങള്‍ താഴ്ന്ന് വലിയ ഗര്‍ത്തമായി മാറിയത്. കഴിഞ്ഞദിവസം സമീപത്തുതന്നെ സ്വകാര്യ ബസും അപകടത്തിൽപ്പെട്ടിരുന്നു. ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡിലേക്ക് മാറ്റിയത്. ചാല്‍ കീറിയ സ്ഥലങ്ങളില്‍ മണ്ണ് ചില സ്ഥലങ്ങളില്‍ റോഡിലേക്കൊലിച്ചിറങ്ങി. ഇതും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. റോഡിലെ മരണക്കെണിയായി മാറിയ ചാലുകള്‍ അടിയന്തരമായി മണ്ണിട്ട് മൂടണമെന്നും ഗര്‍ത്തമായ പ്രദേശങ്ങള്‍ വീണ്ടും മണ്ണിട്ട് നികത്തണമെന്നും ആവശ്യമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.