കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 20.46 ലക്ഷം വിലവരുന്ന സ്വർണം എയർകസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കോഴിക്കോട് കല്ലായി എഴുത്തഛൻ കണ്ടിപറമ്പിൽ ബിജിത്ത് റഹ്മാനിൽ (30) നിന്നാണ് 648 ഗ്രാം സ്വർണം പിടികൂടിയത്. ജീൻസ് പാൻറിെൻറ അരഭാഗത്ത് പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അറക്കുള്ളിൽ ബ്രൗൺ നിറത്തിലുള്ള 1279 ഗ്രാം വരുന്ന പൊടിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പൊടിയിൽനിന്നാണ് 648 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. ഇയാൾ ശനിയാഴ്ച ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിലെത്തിയത്. അറസ്റ്റിലായ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. അസി. കമീഷണർമാരായ ഡി.എൻ. പന്ത്, നിഥിൻ ലാൽ, സൂപ്രണ്ടുമാരായ ഡാൽറ്റൺ ഫ്രാൻസിസ് ഫോർെട്ട, വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.