തിരൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരൂർ നഗരസഭയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ശതമാനത്തിൽ കുറവ്. ഇത്തവണ അധികൃതർ പുറത്തുവിട്ട കണക്കുപ്രകാരം 74.99 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഫൈനൽ വോട്ടിങ് ശതമാനം പുറത്തുവരാനുണ്ടെങ്കിലും പോളിങ് ശതമാനത്തിൽ നേരിയ വർധന മാത്രമേ ഇനി ഉണ്ടാവാൻ സാധ്യതയുള്ളൂ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരൂർ നഗരസഭയിൽ 77.82 ശതമാനമായിരുന്നു വോട്ടിങ്.
ഇത്തവണ വോട്ടിങ് രണ്ട് ശതമാനത്തിന് മുകളിലാണ് കുറവ്. ആകെയുള്ള 46,643 വോട്ടർമാരിൽ 34,979 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 19,628 സ്ത്രീ വോട്ടർമാരും 15,341 പുരുഷ വോട്ടർമാരുമാണ് പോൾ ചെയ്തത്. സ്ത്രീ വോട്ടർമാരിൽ 79.34 ശതമാനവും പുരുഷ വോട്ടർമാർ 70.07 ശതമാനവുമാണ്. കൂടാതെ, ആകെയുള്ള 10 ട്രാൻസ്ജെൻഡർമാരിൽ മുഴുവൻ പേരും വോട്ട് രേഖപ്പെടുത്തി. തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ 74.08 ശതമാനമാണ് പോളിങ്. ആകെയുള്ള 2,03,502 വോട്ടർമാരിൽ 1,50,753 പേരാണ് വോട്ട് ചെയ്തത്.
ഇതിൽ സ്ത്രീ വോട്ടർമാരിൽ 79.37 ശതമാനവും പുരുഷ വോട്ടർമാരിൽ 68.12 ശതമാനവുമാണ് പോൾ ചെയ്തത്. ആറ് ട്രാൻസ്ജെൻഡർമാരിൽ ഒരു വോട്ടാണ് പോൾ ചെയ്തത്. വോട്ടിങ് അവസാനിച്ചപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും ആത്മവിശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.