കരുവാരകുണ്ട്: ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയും മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ കരുവാരകുണ്ടിൽ പരക്കെ നാശനഷ്ടങ്ങൾ. ജാതി, റബർ, തേക്ക്, പ്ലാവ്, ആഞ്ഞിലി എന്നിവ നിലംപൊത്തി. വൈദ്യുതി കാലുകളും തകർന്നുവീണു. കൽക്കുണ്ട്, മഞ്ഞൾപാറ, പാന്ത്ര എന്നിവിടങ്ങളിലാണ് നാശം വിതച്ചത്. കൽക്കുണ്ടിലെ നെടുമ്പള്ളിൽ ജോസ്, ലാലച്ചൻ തെങ്ങുമ്പള്ളിക്കുന്നേൽ, ജോൺ കുരീക്കാട്ടിൽ, മൂസ പൂവക്കാടൻ, കുന്നിൽ നാരായണൻ എന്നിവരുെട വിളകളാണ് നശിച്ചത്. പാന്ത്രയിൽ നിരവധി വാഴകളും വീണു. കമ്പിപ്പാലത്തിന് സമീപം പാക്കറത്ത് ആച്ചുമ്മയുടെ കിണർ ഇടിഞ്ഞു. മഞ്ഞൾപാറ-പാറശ്ശേരി റോഡിലും കരുവാരകുണ്ട്-കുട്ടത്തിറോഡിലും വൈദ്യുതി കാലുകൾ തകർന്നു. പ്രദേശത്ത് പകൽ മുഴുവൻ വൈദ്യുതി വിതരണം താളംതെറ്റി. വൈദ്യുതി വകുപ്പ് ജീവനക്കാർ വിതരണം പുനഃസ്ഥാപിച്ചു. കാൽ കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. Photo.....മഞ്ഞൾപാറയിൽ മരംവീണ് തകർന്ന വൈദ്യുതി ലൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.