നടൻ ജയസൂര്യയുടെ കായൽ ൈകേയറ്റം; കുറ്റപത്രം തയാറായി

നടൻ ജയസൂര്യയുടെ കായൽ ൈകേയറ്റം; കുറ്റപത്രം തയാറായി കൊച്ചി: നടൻ ജയസൂര്യ കായൽ ൈകേയറി നിർമാണപ്രവർത്തനം നടത്തിയെന്ന പരാതിയിൽ വിജിലൻസിെൻറ കുറ്റപത്രം തയാറായി. ജയസൂര്യക്ക് പുറമെ കോർപറേഷൻ മുൻ സെക്രട്ടറി, മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരും കേസിൽ പ്രതികളാണ്. കടവന്ത്രയിൽ ചിലവന്നൂർ കായൽതീരത്ത് പുറേമ്പാക്കുഭൂമി ൈകേയറി ജയസൂര്യ ബോട്ട്ജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്നാണ് പരാതി. തീരപരിപാലന നിയമവും മുനിസിപ്പൽ കെട്ടിടനിർമാണ ചട്ടങ്ങളും ലംഘിച്ചാണ് നിർമാണപ്രവർത്തനങ്ങൾ എന്ന് അേന്വഷണത്തിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇത് സംബന്ധിച്ച് പരാതിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എറണാകുളം വിജിലൻസിെൻറ അന്വേഷണം പൂർത്തിയായ വിവരം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഒരു മാസത്തിനകം വിജിലൻസ് റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഡയറക്ടറുടെ അനുമതിയോടെയാവും തുടർനടപടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.