വണ്ടൂര്‍: എടവണ്ണയില്‍ റിട്ട. എസ്.ഐയെയും കുടുംബത്തെയും വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ അക്രമത്തിനുപയോഗിച്ച വാഹനവും ആയുധങ്ങളും കണ്ടെടുത്തു. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി പ്രതികളുമായി ആലുവയിലേക്ക് പോയ വണ്ടൂര്‍ സി.ഐ എ.ജെ. ജോണ്സെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവ കണ്ടെത്തിയത്. ആഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. വടിവാള്‍, ജാക്കി ലിവര്‍ എന്നിവയുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. മുഹമ്മദിെൻറ മകന് വിദേശത്തുണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍ സംഘത്തിെൻറ അക്രമം ഉണ്ടായത്. തുടര്‍ന്ന് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ട പ്രതികളിലൊരാളായ ശ്യാമിനെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.