മരിച്ചെന്ന് കരുതിയയാൾ തിരിച്ചെത്തി

പല്ലശ്ശന: ഒരുവർഷം മുമ്പ് . വടക്കെത്തറയിൽ കൃഷ്ണൻകുട്ടിയാണ് (55) തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം പളനിയിൽ പോയ സംഘമാണ് അവിടെ കൃഷ്ണൻകുട്ടിയെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്നുവർഷം മുമ്പ് വീട് വിട്ടുപോയ കൃഷ്ണൻകുട്ടിയുടേതെന്ന് കരുതി കഴിഞ്ഞ വർഷം ബന്ധുക്കൾ ഒരു മൃതദേഹം സംസ്കരിച്ചിരുന്നു. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹമാണ് അന്ന് സംസ്കരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് നൽകിയ വിലാസം പല്ലശ്ശന എന്നായിരുന്നു. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കൃഷ്ണൻകുട്ടിയുടെ ബന്ധുക്കൾ കോയമ്പത്തൂരിലെത്തി അടയാളങ്ങൾ സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. കൃഷ്ണൻകുട്ടി തിരിച്ചെത്തിയതോടെ സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന സംശയത്തിലാണ് നാട്ടുകാരും ബന്ധുക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.