വായനയുടെ വാതായനം തുറന്ന് കാളികാവില്‍ പഞ്ചായത്ത് ലൈബ്രറി ഒരുങ്ങുന്നു

കാളികാവ്: പുതുതലമുറയെ വായനയുടെ ലോകത്തേക്ക് തിരികെ എത്തിക്കുന്ന പദ്ധതിയുമായി കാളികാവ് ഗ്രാമപഞ്ചായത്ത്. 1.40 ലക്ഷം രൂപ ചെലവില്‍ 10,000 പുസ്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലൈബ്രറി അങ്ങാടി ബസ്സ്റ്റാൻഡിലാണ് ഒരുങ്ങുന്നത്. നിലവില്‍ 3000 പുസ്തകങ്ങളുണ്ട് ഇവിടെ. 1985ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒറിജിനല്‍ പതിപ്പുകളും കാറല്‍ മാർക്സിെൻറ 'മൂലധന'മടക്കം ലൈബ്രറിയിലുണ്ട്. വിവിധ മതഗ്രന്ഥങ്ങൾ, ഡിക്ഷനറികള്‍, റഫറന്‍സ് ബുക്കുകള്‍ മുതലായവയും വായനക്കാര്‍ക്കായുണ്ട്. പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ലൈബ്രറി സ്ഥാപിച്ചെങ്കിലും അത് വായനക്കാര്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തിലായിരുന്നു. എന്നാല്‍, പുതിയ ലൈബ്രറി ആ പോരായ്മ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഈ മാസം 14ന് ഗ്രന്ഥാലയം നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.