പടിഞ്ഞാറങ്ങാടി: പറക്കുളം റോഡിലെ ഗോഖലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻററിൽ എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.ഐയുടെ നേതൃത്വത്തിലെ നിർമാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻകാരുടെ യോഗം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തകർക്കമുണ്ടായത്. നേരത്തേ സി.പി.എം വിട്ടുപോന്നവരാണ് സി.പി.ഐയുടെ ബാനറിൽ ഇവിടെയുള്ളത്. പാർട്ണർഷിപ്പിലുള്ള ട്യൂഷൻ സെൻററിൽ സി.പി.ഐ അനുഭാവമുള്ള വ്യക്തി പരിപാടിയുടെ നടത്തിപ്പിന് അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിൽ സി.പി.എം അനുഭാവികളും പാർട്ണർഷിപ്പുണ്ട്. ഇവർ അറിയാതെ പാർട്ടി പരിപാടിക്ക് വിട്ടുകൊടുത്തതാണ് സംഘർഷത്തിന് കാരണം. നേരത്തേ പാർട്ടി പരിപാടികൾക്കൊന്നും ട്യൂഷൻ സെൻറർ വിട്ട് നൽകിയിരുന്നില്ലെന്ന് ഇവർ പറയുന്നു. സി.പി.ഐ കപ്പൂർ ലോക്കൽ സെക്രട്ടറി എം. രവീന്ദ്രൻ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡൻറ് ബാഷിൻ, ട്യൂഷൻ സെൻറർ നടത്തിപ്പുകാരും സി.പി.എം അനുഭാവികളുമായ ശ്രീനിവാസൻ, അപ്പു എന്നിവരാണ് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃത്താല പൊലീസിൽ ഇരുകൂട്ടരും പരാതി നൽകി. പരാതികളിൽ കേസെടുത്തതായി തൃത്താലം എസ്.ഐ കൃഷ്ണൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.