കരുളായി: മൈലമ്പാറ ചാരംകുളത്ത് സ്വകാര്യ റബർ കമ്പനി തുടങ്ങുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങി. റബര്‍ മരങ്ങള്‍ സംസ്കരിച്ച് ഫർണിച്ചർ നിർമ്മാണത്തിനായി കയറ്റി അയക്കുന്ന കമ്പനിയാണ് ചാരംകുളത്ത് തുടങ്ങാന്‍ സ്വകാര്യ ഉടമ നടപടികള്‍ ആരംഭിച്ചത്. ഈര്‍ച്ച മില്‍ തുടങ്ങാനാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരില്‍ നിന്നും അനുവാദം വാങ്ങിയതായി പറയുന്നു. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയുള്ള റബര്‍ കമ്പനിയാണ് തുടങ്ങുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. തൊട്ടടുത്ത് കാട്ടിലപ്പാടത്ത് ആരംഭിച്ച കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടർന്ന് കമ്പനി റബര്‍ മരം പുഴുങ്ങുന്നത് നിര്‍ത്തിവെച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു കമ്പനി കൂടി പ്രദേശത്ത് തുടങ്ങാനിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതി പഞ്ചായത്തില്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ പ്രാഥമിക പരിശോധന മാത്രമേ നടത്തിയിട്ടുള്ളൂ. ജനനിബിഡമായ പ്രദേശത്ത് ഇത്തരം കമ്പനികള്‍ വരുന്നതിനെതിരെ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. ഞായറാഴ്ച വൈകീട്ട് നാട്ടുകാര്‍ യോഗം ചേര്‍ന്നു ജനകീയ സമിതി രൂപവത്കരിച്ചു. പ്രജീഷ് കൊടിയാടന്‍ (കൺ) പവിത്രന് പുതിയേടത്ത് (ചെയർ) പി. റഷീദ് (ട്രഷ) എന്നിവരടങ്ങിയ 105 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.