ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം -എ.െഎ.ടി.യു.സി

മലപ്പുറം: ഇന്ധനം, ടാക്സ്, ഇൻഷുറൻസ് പ്രീമിയം എന്നിവയുടെയും സ്പെയർ പാർട്സുകളുടെയും വില നിയന്ത്രണമില്ലാതെ വർധിക്കുന്നതിനാൽ ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മിനിമം ശമ്പളം 18,000 രൂപയും മിനിമം പെൻഷൻ 3000 രൂപയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മേയ് 15 മുതൽ അഞ്ച് ദിവസം സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹം വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് വി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ഹരീഷ് കുമാർ, ഷാഹുൽ ഹമീദ്, സി. ഫൈസൽ, പി. സുബൈർ, അനിൽകുമാർ, സി.വി. സുലൈമാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.