തിരൂരങ്ങാടി: ഒരു കോടിയോളം രൂപയുടെ നിരോധിച്ച ആയിരത്തിെൻറ നോട്ടുമായി നാലുപേർ പൊലീസ് പിടിയിലായി. ഫറോക്ക് ചുങ്കം പറവണ്ടി വീട്ടിൽ ഫിൻസിർ (36), താനൂർ കെ. പുരം വരപറമ്പത്ത് സലാഹുദ്ദീൻ (37), മലപ്പുറം കോട്ടപ്പടി നാട്ടുകെട്ടിൽ ശിഹാദ് (38), ബാലുശ്ശേരി കൊയ്‌ലോത്ത്കണ്ടി ഷിജിത്ത് (27) എന്നിവരെയാണ് 99,97,000 രൂപയുമായി തിരൂരങ്ങാടി സി.ഐ ബാബുരാജിെൻറ നേതൃത്വത്തിൽ എസ്.ഐ വിശ്വനാഥൻ കാരയിലും സംഘവും പിടികൂടിയത്. ചെന്നൈയിൽനിന്ന് സംഘടിപ്പിച്ച പണവുമായി കോട്ടക്കലിലേക്ക് പോകുമ്പോൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന് തലപ്പാറയിലാണ് സംഘം പിടിയിലായത്. കാറിെൻറ പിൻസീറ്റിൽ ബാഗിൽ കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ടര ശതമാനം കമീഷൻ വ്യവസ്ഥയിൽ സംഘടിപ്പിച്ച പണം മൂന്നു ശതമാനം വ്യവസ്ഥയിൽ കോട്ടക്കൽ സ്വദേശിക്ക് കൈമാറുന്നതിനായി വരുന്നതിനിടെയാണ് പിടിയിലായത്. പണം എൻ.ആർ.ഐ അക്കൗണ്ട് മുഖേന പുതിയ നോട്ടാക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അഡീ. എസ്.ഐ ബാലകൃഷ്ണൻ, എ.എസ്.ഐ സത്യനാരായൺ, സി.പി.ഒമാരായ സുബ്രഹ്മണ്യൻ, അമിത്ത്, സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.