മലപ്പുറം: ഗർഭധാരണവുമായി ബന്ധപ്പെട്ട പരിശോധനകൾ നടക്കുന്ന സംസ്ഥാനത്തെ ആശുപത്രികളിൽ ദേശീയ ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എൻ.െഎ.എം.സി) പരിശോധന. കാസർകോട്, മലപ്പുറം ജില്ലകളിലെ മൂന്ന് സ്വകാര്യ ആശുപത്രികൾക്കെതിരെ സംഘം നടപടിയെടുത്തു. മലപ്പുറത്ത് മഞ്ചേരിയിലെ രണ്ടും, കാസർകോട് കാഞ്ഞങ്ങാെട്ട ഒരു ആശുപത്രിക്കുമെതിരെയുമാണ് നടപടി. ആശുപത്രി ഉപകരണങ്ങൾ സംഘം സീൽചെയ്തു. ഗർഭധാരണവുമായി ബന്ധപ്പെട്ട പരിശോധന കേന്ദ്രങ്ങൾ പാലിക്കേണ്ട 1994ലെ പി.സി ആൻഡ് പി.എൻ.ഡി.ടി വകുപ്പ് പ്രകാരമാണ് നടപടി. ഇത് പ്രകാരമുള്ള നടപടി ക്രമങ്ങൾ മഞ്ചേരിയിലെ ആശുപത്രികളിൽ പൂർണമല്ലെന്നും വ്യക്തമായ രേഖകൾ സൂക്ഷിക്കുന്നില്ലെന്നും സംഘം കണ്ടെത്തി. അൾട്രാസൗണ്ട് സ്കാനിങ് സെൻററുകളിൽ ഗർഭസ്ഥ ശിശുക്കളുടെ ലിംഗനിർണയവും പെൺഭ്രൂണഹത്യയും തടയാൻ സുപ്രീംകോടതി നിർദേശപ്രകാരമാണ് ദേശീയ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ എൻ.െഎ.എം.സി രൂപവത്കരിച്ചത്. ഇതിലെ ആറംഗ സംഘമാണ് കേരളത്തിലെത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാസർകോട്, മലപ്പുറം ജില്ലകളിൽ സംഘം പരിശോധന നടത്തി. മഞ്ചേരിയിലെ പരിശോധന വെള്ളിയാഴ്ച രാത്രി 12 വരെ നീണ്ടു. പരിശോധന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.