ബസും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്

കോട്ടക്കൽ: ഒതുക്കുങ്ങലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7.45 നാണ് അപകടം. മലപ്പുറത്ത്നിന്ന് തിരൂരിലേക്ക് വരികയായിരുന്ന അൽനാസ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രികരായ ശ്രീധരൻ കല്ലാടി (48), നഫീസ (49), രമ (42), ജിൻഷ (16), ഷാജി(32), നിയാസ് (27), നിതീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. മമ്പാട്: വടപുറം പാലത്തിന് സമീപം വീണ്ടും അപകടം. വെള്ളിയാഴ്ച വൈകീട്ട് 6.30ന് മമ്പാട് സ്വദേശിയുടെ ഒാട്ടോ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിെൻറ അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിന് കാരണം. ഇതേ സ്ഥലത്ത് മാസങ്ങൾക്ക് മുമ്പ് ഒമ്നി വാനും മറിഞ്ഞിരുന്നു. പുതിയ പാലത്തിെൻറ അപ്രോച്ച് റോഡ് പതിഞ്ഞുപോയ ഭാഗത്ത് വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവായതായി നാട്ടുകാർ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്നവരെ ചെറിയ പരിക്കുകളോടെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.