നിലമ്പൂർ: കൈവിടില്ല കരുണയുടെ കരങ്ങൾ എന്ന കനവിലാണ് സഹോദരങ്ങളായ ജസീനയും ഫർസീനയും. കാരുണ്യമാസത്തിൽ കരുണയുടെ കരങ്ങൾക്ക് വിശ്രമമുണ്ടാകാറില്ലെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുമുള്ളത്. വഴിക്കടവിൽ ദൈവപ്രീതി കാംക്ഷിച്ച് ഒരു നാട് ഒരുമിച്ചൊരു സൽകർമത്തിന് തിരികൊളുത്തുന്നു. ജീവിത വഴിയിൽ അനാഥരായ രണ്ട് പെൺകുട്ടികൾക്ക് സുരക്ഷിതത്വത്തിെൻറയും അഭിമാനത്തിെൻറയും തണലൊരുക്കാൻ. ഏഴ് കൊല്ലം മുമ്പ് മാതാപിതാക്കൾ മരിച്ച വഴിക്കടവ് മണൽപ്പാടത്തെ പലേയക്കോടൻ സൈതലവിയുടെ മക്കളായ ജസീനക്കും ഫർസീനക്കുമാണ് നാട്ടുക്കാർ തുക സമാഹരിച്ച് കാരുണ്യഭവനം ഒരുക്കുന്നത്. ഇതിനായി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. മരംവെട്ടുക്കാരനായിരുന്നു സൈതലവി. ഒരു ദിവസം ഭാര്യ ഫാത്തിമ തലകറങ്ങി വീണു. വൈദ്യപരിശോധനയിൽ ഭാര്യ അർബുദത്തിന് അടിമപ്പെട്ടുവെന്നറിഞ്ഞ മനോവിഷമത്തിൽ സൈതലവി വിഷം കഴിച്ച് മരിച്ചു. രണ്ട് പെൺമക്കളുടെയും താങ്ങും തണലുമാകേണ്ട ഫാത്തിമയും രോഗം മൂർച്ഛിച്ച് ഭർത്താവ് മരിച്ച് മൂന്നാം മാസം മരണത്തിന് കീഴടങ്ങി. ഇതോടെ ജസീനയും ഫർസീനയും അനാഥരായി. ഉണ്ടായിരുന്ന കിടപ്പാടം വിറ്റാണ് ഫാത്തിമയുടെ ചികിത്സ നടത്തിയിരുന്നത്. സഹോദരിമാർ ഇപ്പോൾ ഉമ്മയുടെ സഹോദരന്മാരുടെ വീട്ടിൽ മാറി മാറി താമസിക്കുകയാണ്. 38-ാം വയസ്സിൽ ഉമ്മ മരിച്ചപ്പോൾ ജസീന ഒമ്പതാം ക്ലാസിലും ഫർസീന അഞ്ചാം ക്ലാസിലും പഠിക്കുകയായിരുന്നു. അനാഥമാകപ്പെട്ടതോടെ ജസീനയുടെ തുടർപഠനം നിലച്ചു. യൗവനാരംഭത്തിൽതന്നെ അനാഥയാകപ്പെട്ടതിെൻറ മനോവിഷമവും സ്വജീവിതാനുഭവത്തിെൻറ വെന്തുരുകലും ജസീനയെ മാനസിക വൈകല്യത്തിന് അടിമപ്പെട്ടു. ഇപ്പോൾ പാലിയേറ്റിവ് കെയറിെൻറ ചികിത്സയിലാണ്. മേഖലയിലെ ഒാർഫനേജ് സ്കൂളിലെ പ്ലസ് ടുവിന് പഠിക്കുന്ന ഫർസീന ജീവിതത്തോട് പൊരുതി ജയിക്കാനുള്ള തത്രപ്പാടിലാണ്. പഞ്ചായത്ത് അംഗങ്ങളായ അനിൽ റഹ്മാൻ ചെയർമാനായും ഹഫ്സത്ത് പുളിക്കൽ കൺവീനറുമായും വഴിക്കടവ് ഗ്രാമീൺ ബാങ്കിൽ 40127101052107 നമ്പർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC CODE : KLGBOO40127. MCR CODE: 679480813. ഫോൺ: 9447948470, 9846804419.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.