മഞ്ചേരി: പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾക്ക് ഗുണനിലവാരം കുറഞ്ഞ സിമൻറ് ഉപയോഗിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് എൻജിനീയറുടെ നിർദേശം. ബി.ഐ.എസിെൻറ നിശ്ചിതമുദ്രയുള്ള സിമൻറ് മാത്രം ഉപയോഗിക്കുകയും പ്രവൃത്തി തുടങ്ങുന്നതിന് മുമ്പ് ഗുണനിലവാരം പരിശോധിക്കുകയും വേണം. എൻജിനീയറിങ് വിഭാഗത്തിനാണ് ഇതിെൻറ ചുമതല. പൂർത്തിയാക്കിയ ചില പദ്ധതികളെക്കുറിച്ച് പരാതിയുയർന്നതോടെയാണിത്. പൊതുമരാമത്ത് വകുപ്പിെൻറ സൈറ്റിൽ സന്ദർശനം നടത്തുന്ന എൻജിനീയറിങ് വിഭാഗത്തിലുള്ളവർ നിർബന്ധമായും മൂവ്മെൻറ് രജിസ്റ്ററിൽ ഒപ്പ് വെക്കണമെന്നും നിർദേശിച്ചു. ഉദ്യോഗസ്ഥരെതേടി ഒാഫിസിലെത്തിയാൽ ലഭിക്കുന്ന മറുപടി സൈറ്റ് പരിശോധനയിലാണെന്നാണ്. സൈറ്റ് പരിശോധനയുടെ ദിവസം ഒാഫിസിൽ കയറാത്തവരാണ് ഏറെയും. മരാമത്ത് വകുപ്പിലെ വിവിധ തസ്തികകൾ പി.എസ്.സി പട്ടിക നിലവിലില്ലെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിതന്നെ നികത്തണം. ഇതിനായി പി.എസ്.സി ജില്ല ഒാഫിസിൽനിന്ന് നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി ജില്ല എംപ്ലോയ്മെൻറ് ഒാഫിസർക്ക് റിപ്പോർട്ട് ചെയ്യണം. ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാവുന്നതിനനുസരിച്ച് അഭിമുഖം നടത്തി അതത് ഒാഫിസിൽ നിന്നുതന്നെ നിയമന ഉത്തരവ് നൽകണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.