വഴിക്കടവിലെ കടകളിൽ വീണ്ടും മോഷണശ്രമം

നിലമ്പൂർ: വഴിക്കടവിൽ രണ്ടാഴ്ചക്കിടെ മൂന്നാമത്തെ മോഷണശ്രമം. ടൗണിലെ പച്ചക്കറി കട, കോഴിക്കട, കൂൾബാർ ആൻഡ് ബേക്കറി എന്നീ മൂന്ന് കടകളിൽ ഞായറാഴ്ച രാത്രി മോഷണശ്രമം നടന്നു. ഓടിളക്കിയും ഷട്ടറുകളുടെ പൂട്ട് പൊളിച്ചുമാണ് മോഷ്ടാവ് അകത്തുകയറിയത്. കടകളിലെ സാധനങ്ങളിൽ ചിലത് മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. പച്ചക്കറി കടയിൽനിന്ന് മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കമ്പിപ്പാര പൊലീസ് കണ്ടെടുത്തു. ഇവിടെയുള്ള സി.സി.ടി.വി കാമറയിൽ കള്ളെൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 11നും 21നും മോഷണം നടന്നിരുന്നു. മൊളയങ്കായി സ്റ്റോറിൽനിന്ന് 50,600 രൂപയും 2,000 രൂപയുടെ മൊബൈൽ റീചാർജ് കൂപ്പണുകളും വിലപിടിപ്പുള്ളതുൾെപ്പടെ നാലു മൊബൈൽ ഫോണുകളും സമീപത്തെ സുധ ആയുർവേദ ആശുപത്രിയിൽനിന്ന് 12,500 രൂപയും അന്ന് മോഷ്ടിച്ചിരുന്നു. സ്റ്റാൻഡിന് മുൻവശത്തുള്ള ബേക്കറിയിൽ 21നാണ് മോഷണശ്രമം നടന്നത്. ഷട്ടറി‍െൻറ പൂട്ട് തകർത്ത് അകത്തുകയറുകയായിരുന്നു. മേശയിലുണ്ടായിരുന്ന ചില്ലറ നാണയങ്ങൾ മോഷ്ടിക്കപ്പെട്ടു. പ്രതികൾ പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.