പൊന്നാനിയിലെ മാതൃ-ശിശു ആശുപത്രി : സ്പെഷലിസ്റ്റ് ആശുപത്രിയായി നിലനിര്‍ത്തണം –എം.എല്‍.എ

പൊന്നാനി: പൊന്നാനിയില്‍ ആരംഭിക്കാനിരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്പെഷലിസ്റ്റ് ആശുപത്രിയായി നിലനിര്‍ത്തണമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു സ്പെഷലിസ്റ്റ് ആശുപത്രി ആരംഭിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതിന്‍െറ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുന്ന നടപടിയാണ് സ്പെഷലിസ്റ്റ് ആശുപത്രിയെ താലൂക്കാശുപത്രിയോട് ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടി. സര്‍ക്കാറിന്‍െറ പരിരക്ഷയോ വേണ്ടത്ര ജീവനക്കാരോ ഇല്ലാതെ പ്രയാസപ്പെടുന്ന താലൂക്ക് ആശുപത്രിയുടെയും നഗരസഭയുടെയും ബാധ്യതയാക്കി സ്പെഷലിസ്റ്റ് ആശുപത്രിയെ മാറ്റുന്നതോടെ രോഗികള്‍ക്ക് ലഭിക്കാനിടയുള്ള ആധുനിക സൗകര്യങ്ങളും വിദഗ്ധ ചികിത്സയുമടക്കം നഷ്ടപ്പെടുമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.