കോട്ടക്കല്‍: അനധികൃതമായി മദ്യം കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സൂപ്പിബസാര്‍ സീതംപറമ്പില്‍ രവീന്ദ്രനെയാണ് എസ്.ഐ പി.എസ്. മഞ്ജിത്ത്ലാല്‍ അറസ്റ്റ് ചെയ്തത്. 750 ലിറ്ററിന്‍െറ എട്ട് കുപ്പികളും ഇയാള്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. മലപ്പുറത്തെ വിദേശമദ്യഷാപ്പില്‍നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പുത്തൂര്‍ ബൈപാസ് റോഡ് കേന്ദ്രീകരിച്ചായിരുന്നു വില്‍പനയും വിതരണവും. നഗരത്തിലോടുന്ന മറ്റ് ഓട്ടോ ഡ്രൈവര്‍മാരും ഇത്തരം കച്ചവടം നടത്തുന്നുണ്ടെന്നും ഇവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതായും എസ്.ഐ പറഞ്ഞു. വാഹനവും മദ്യവും എക്സൈസിന് കൈമാറി. പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സുബ്രഹ്മണ്യന്‍, നസീര്‍ തിരൂര്‍ക്കാട്, സജു, സുരേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.