തിരൂരങ്ങാടി: മുന്നിയൂര്‍ കളിയാട്ടമുക്കിലും മുട്ടിച്ചിറയിലും തെരുവുനായ ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരില്‍ അഞ്ചു വയസുകാരനും ഉള്‍പ്പെടും. എടശ്ശേരി പരേതനായ അബ്ബാസിന്‍െറ മകന്‍ അജ്മല്‍ (22), ചോനാരി മുഹമ്മദിന്‍െറ ഭാര്യ മമ്മീര്യം (60), പടിഞ്ഞാറെപീടിയേക്കല്‍ ആലിയുടെ ഭാര്യ ശരീഫ (35), കോണിയേരില്‍ അലവിയുടെ ഭാര്യ ഖദീജ (50) തറയില്‍ മുഹമ്മദിന്‍െറ മകള്‍ ശരീഫ (32), കുര്യാട് അത്താണിക്കല്‍ വിജീഷ് (കുട്ടന്‍-27), ചേറാഞ്ചേരി ഫാത്തിമ (65), ചേലൂര്‍ ഷനിത (32), കല്ലുവളപ്പില്‍ ബേബി (54), തോട്ടശ്ശേരിപറമ്പ് കാളി (60), എളമ്പുലക്കാട്ട് ഷാജിത (40), കരിപറമ്പത്ത് ലളിത (40), എടശ്ശേരി ഖദീജ (52), തോട്ടശ്ശേരി ഫാത്തിമ (42), തോട്ടത്തില്‍ ശരീഫ (35), മണക്കടവന്‍ മുഹമ്മദ് ഷിബിന്‍ (അഞ്ച്), പതിയില്‍ തങ്ക (36) എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് നായ കടിച്ചത്. വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും കടിച്ചിട്ടുണ്ട്. ഒരു നായയാണ് എല്ലാവരെയും കടിച്ചത്. നാട്ടുകാര്‍ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.