നന്തിബസാർ: കോടിക്കലില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞു. രണ്ടുമാസത്തിനിടെ മൂന്നാംതവണയാണ് പ്ലാസ് റ്റിക് മാലിന്യം കോടിക്കല്‍ തീരത്ത് അടിയുന്നത്. ആദ്യ തവണ മത്സ്യത്തൊഴിലാളികള്‍ പണം സ്വരൂപിച്ച് മാലിന്യം നീക്കം ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം വീണ്ടും മാലിന്യം അടിഞ്ഞതോടെ മൂടാടി പഞ്ചായത്തും തിക്കോടി വികസന സമിതിയെന്ന വാട്സ്ആപ് കൂട്ടായ്മയുടെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും രംഗത്തെത്തി. പ്ലാസ്റ്റിക് കുപ്പികളാണ് അടിഞ്ഞ മാലിന്യങ്ങളില്‍ ഭൂരിഭാഗവും. പ്ലാസ്റ്റിക് കുപ്പികള്‍ക്കുപുറമെ മദ്യക്കുപ്പികൾ, സിറിഞ്ച് എന്നിവയും തീരത്തടിഞ്ഞു. ഇരുന്നൂറിലധികം വള്ളങ്ങൾ കടലിലേക്കുപോകുന്ന സ്ഥലമാണിത്. വള്ളങ്ങള്‍ കരയിലേക്ക് കയറ്റുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.