കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വടകരയിൽ നിന്നുള്ള അമ്മയും മകളും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. മകൾ വുഹാനിൽ നിന്ന് വന്നതാണെന്നും അമ്മക്ക് ചെറിയ പനിയുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിെൻറ ഫലം വരുന്നതുവരെ നിരീക്ഷണത്തിൽ തുടരും. നേരത്തെ അഡ്മിറ്റായ അരീക്കാട് സ്വദേശിയും ഉൾപ്പെടെ മൂന്നുപേരാണ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജിൽ ഇന്ന് പുതുതായി ആരും അഡ്മിറ്റായിട്ടില്ല.
നിലവിലുള്ള മൂന്നു പേരും മെഡിക്കൽ കോളജിൽ തന്നെ ചികിത്സയിൽ തുടരുന്നുണ്ട്. ഇതോടെ ആകെ ആറു പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ ആരുടെയും സ്രവ പരിശോധനാഫലം വന്നിട്ടില്ല. അതേസമയം, ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെ ഉപയോഗിച്ച് 10 ലക്ഷം വീടുകളില്‍ കൊറോണ സംബന്ധിച്ച് വിവരം എത്തിക്കാനാണ് ആരോഗ്യ സർവകലാശാലയുടെ തീരുമാനം. സ്കൂളുകൾ, പഞ്ചായത്തുകള്‍, തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി. ഇ-മെയിൽ, വാട്സ്ആപ് എന്നിവ വിവര ശേഖരണത്തിനായി ഉപയോഗിക്കും. ഇതിനായി വിദഗ്ധസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.