പയ്യന്നൂർ: എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി ഒരുലക്ഷം മാസ്ക് നിർമിച്ച് ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് വളൻറിയർമാർ മാതൃകയാകുന്നു. ജില്ലയിലെ 123 യൂനിറ്റുകളിലെ വളൻറിയർമാർ ലോക്ഡൗൺകാലത്ത് വീട്ടിലിരുന്നാണ് ഒരുലക്ഷത്തിലേറെ മാസ്ക്കുകൾ നിർമിക്കുന്നത്. ഒരു വളൻറിയർ കുറഞ്ഞത് പത്ത് മാസ്ക് വീതം നിർമിക്കും. പൊതുപരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും മാസ്ക്കുകൾ നൽകുകയെന്ന ചലഞ്ച് ഏറ്റെടുത്താണ് സംസ്ഥാനത്താകെ 12 ലക്ഷം മാസ്കുകൾ നിർമിക്കാൻ പദ്ധതി തയാറാക്കുന്നത്. സംസ്ഥാനതലത്തിൽ നേതൃത്വം നൽകുന്നത് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.ജേക്കബ് ജോണാണ്. ജില്ലയിൽ 70 ശതമാനം മാസ്ക്കുകൾ നിർമിച്ചുകഴിഞ്ഞതായി ജില്ലയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കൺവീനർ ശ്രീധരൻ കൈതപ്രം പറഞ്ഞു. ബാക്കിയുള്ളവ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കൺവീനറോടൊപ്പം പി.എ.സി മെംബർമാരായ സാബുജോസഫ്, ഹരിദാസ് നടുവലത്ത്, സി.വി.ഹരീഷ്കുമാർ, ഡി.ബിനോയ്, ടി.പി.റഫീക്ക്, കെ.എം.പ്രേംജിത്ത്, കെ.ഷിജു, ഫിറോസ്, ടി.അബ്ദുല്ല, ഷിനത്ത് പാട്യം, ലിതേഷ് കോളയാട്, കെ.എൻ.മനോജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.