എൻജിൻ തകരാർ; എഗ്മോർ എക്സ്പ്രസ് പരപ്പനങ്ങാടിയിൽ പിടിച്ചിട്ടു

കടലുണ്ടി: എൻജിനിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് 16860 നമ്പർ മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസ് പരപ്പനങ്ങാടിയിൽ പിടിച്ചിട്ടു. 11.57ന് കടലുണ്ടിയിൽനിന്ന് പുറപ്പെട്ടയുടൻ തന്നെ എൻജിനിൽനിന്ന് അസാധാരണ പുക കണ്ടിരുന്നു. വള്ളിക്കുന്ന് കഴിഞ്ഞതോടെ വളരെ വേഗം കുറച്ച വണ്ടി 12.06ന് പരപ്പനങ്ങാടി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പൂർണമായും പ്രവേശിക്കുംമുമ്പേ നിന്നുപോവുകയായിരുന്നു. അവസാന രണ്ടു ബോഗികൾ മധ്യ ട്രാക്കിൽ കുടുങ്ങിയ നിലയിലായിരുന്നതിനാൽ തെക്കോട്ടേക്കുള്ള എല്ലാ വണ്ടികളും എത്തിയയിടത്ത് നിർത്തിയിടേണ്ടിവന്നു. സ്റ്റേഷനിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ധർ ഏറെ ശ്രമിച്ചിട്ടും ഡീസൽ എൻജിൻ സ്റ്റാർട്ടാക്കാനായില്ല. കോഴിക്കോട്ടുനിന്ന് മറ്റൊരു എൻജിൻ എത്തിച്ചശേഷം 1.25നാണ് വണ്ടി പുറപ്പെട്ടത്. ഒരു മണിക്കൂർ 20 മിനിറ്റ് വണ്ടി നിർത്തിയിടേണ്ടിവന്നത് യാത്രക്കാരെ വലച്ചു. ഒട്ടേറെ പേർ ഇവിടെയിറങ്ങി ബസ് കയറി ലക്ഷ്യസ്ഥാനത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.