നടുവണ്ണൂർ: ഓരോ വിഷുക്കാലത്തും ബാലകൃഷ്ണ പണിക്കർ പനയോല കുട ഉണ്ടാക്കുന്ന തിരക്കാണ്. തലക്കുട നിർമാണം നെഞ്ചിലേറ്റ ി ജീവിക്കുന്ന ഒരാളാണ് നൊച്ചാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ കേളോത്ത് ബാലകൃഷ്ണ പണിക്കർ. വിഷുവിൻെറ അന്ന് ഉത്സവം നടക്കുന്ന ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തിനുവേണ്ടിയാണ് ബാലകൃഷ്ണ പണിക്കർ കാൽക്കുട ഉണ്ടാക്കുന്നത്. കല്ലൂർകാവ് ക്ഷേത്രത്തിൽ ഏപ്രിൽ 14നാണ് ഉത്സവം. ഉത്സവത്തിന് പ്രധാന ചടങ്ങുകളിലൊന്നാണ് കുടവരവ്. ഇതിലേക്കാണ് ബാലകൃഷ്ണ പണിക്കർ കുട ഉണ്ടാക്കുന്നത്. കുടകൾ ക്ഷേത്രത്തിൽ ഉത്സവത്തിന് മുമ്പേ സമർപ്പിക്കുകയാണ് പതിവ്. കുട നിർമാണത്തിന് ബാലകൃഷ്ണ പണിക്കർക്കൊപ്പം സഹായികളായി ഗോപാലൻ കായണ്ണയും ബാലകൃഷ്ണനും കേളോത്ത് കാർത്ത്യായനിയുണ്ട്. പരമ്പരാഗത തലക്കുട നിർമാണത്തിലും സജീവമാണ് ബാലകൃഷ്ണ പണിക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.