പൂജാരിയുടെ മൊഴിയിൽ രണ്ടുപേരും സി.സി ടി.വി ദൃശ്യത്തിൽ ഒരാളും പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ കീഴ്ശാന്തി ബാലുശ്ശേരി പനങ്ങാട് അഞ്ഞൂറ്റിമംഗലം ഹരീന്ദ്രനാഥ് കവര്‍ച്ചക്കിടെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പയ്യോളി സി.ഐ എം.പി. രാജേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. വടകര ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ട്. കീഴൂരിലെയും സമീപത്തെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. കീഴൂര്‍ ടൗണ്‍ എത്തുന്നതിനു മുെമ്പയുള്ള വീട്ടിലെ സി.സി ടി.വി ദൃശ്യത്തില്‍ മോഷ്ടാവ് ബൈക്കില്‍പോകുന്നത് വ്യക്തമായിട്ടുണ്ട്. രണ്ടുപേര്‍ ബൈക്കില്‍ കയറി രക്ഷപ്പെെട്ടന്നാണ് ആക്രമിക്കപ്പെട്ട ഹരീന്ദ്രനാഥിെൻറ മൊഴി. ദൃശ്യങ്ങളില്‍ ഹെല്‍മറ്റും മഴക്കോട്ടും ധരിച്ച ഒരാളെ മാത്രമേ കാണുന്നുള്ളൂ. പുലര്‍ച്ച 4.58നാണ് ഈ ദൃശ്യം. പയ്യോളി ടൗണില്‍ പേരാമ്പ്ര റോഡിലെ വ്യാപാരസ്ഥാപനങ്ങളിലെ കാമറകളില്‍ ഇതിെൻറ തുടര്‍ച്ച പതിഞ്ഞിട്ടില്ല. മോഷ്ടാവ് അയനിക്കാടേക്കുള്ള പോക്കറ്റ് റോഡ് വഴി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. മോഷണ സഞ്ചിയിലെ രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പാലക്കാട്ടേക്കുള്ള ലോറിക്ക് മുകളില്‍നിന്നാണ് ലഭിച്ചത്. ഈ ഫോണ്‍ ലഭിച്ച ലോറി ഡ്രൈവറെ ഇന്ന് പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ച നാലിന് കുഞ്ഞിപ്പള്ളിയില്‍നിന്നാണ് യാത്ര ആരംഭിച്ചതെന്നും പിന്നീട് മഞ്ചേരി നിര്‍ത്തിയപ്പോഴാണ് ഫോണ്‍ കണ്ടതെന്നുമാണ് ഇയാളുടെ മൊഴി. പയ്യോളിയിലും പരിസരത്തും ലോറി നിര്‍ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, ദേശീയപാതയില്‍ അയനിക്കാട് ഭാഗത്ത് കയറിയ മോഷ്ടാവ് മൂരാട് പാലത്തിനു സമീപം സിന്നല്‍ കാത്ത് നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മൊബൈല്‍ എറിഞ്ഞതാകാമെന്ന്‍ സംശയിക്കുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിനായി സമീപത്തെ ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. മറ്റൊരു മൊബൈല്‍, സംഭവം നടന്നതിെൻറ സമീപപ്രദേശമായ തച്ചൻകുന്ന് പരിസരത്തെവിടെയോ ഉള്ളതായാണ് ടവര്‍ ലൊക്കേഷന്‍പ്രകാരം സൈബര്‍ സെല്‍ കണ്ടെത്തിയത്. അങ്ങനെയെങ്കില്‍ രണ്ടുപേര്‍ അടങ്ങുന്ന മോഷ്ടാക്കളുടെ സംഘം രണ്ടായി പിരിഞ്ഞ് ഒരാള്‍ ബൈക്കിലും മറ്റൊരാള്‍ തച്ചന്‍കുന്ന്‍ ഭാഗത്തേക്കും പോയതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് നായ ഓടിയ വഴികള്‍ പുറത്തു നിന്നൊരാള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ പ്രാദേശിക സഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്. ഇടതു കണ്ണിന് സാരമായി പരിക്കേറ്റ ഹരീന്ദ്രനാഥ് വെള്ളിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. കാഴ്ച്ചക്ക് ഗുരുതര തകരാറ് സംഭവിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.