കോഴിക്കോട്: പ്രകൃതിയെ കോറിയിട്ട ഫ്രെയിമുകളുമായി എം.ഡി. ബിജുലാലിെൻറ ഫോേട്ടാ പ്രദർശനത്തിന് ആർട്ട് ഗാലറിയിൽ തുടക്കം. പ്രകൃതി സൗന്ദര്യത്തിെൻറയും വിവിധ സംസ്കാരത്തിെൻറയും 80ഒാളം േഫാേട്ടാകളാണ് തിരുവനന്തപുരം സ്വദേശിയായ ബിജുലാൽ തെൻറ കാമറ കണ്ണുകളിൽ പകർത്തിയത്. മൂന്നാറിലെ നീലക്കുറിഞ്ഞി, നിലമ്പൂർ തേക്ക്, പറമ്പിക്കുളം വന്യജീവി സേങ്കതം, നെഹ്റു ട്രോഫി വള്ളംകളി, കഥകളി, തെയ്യം തുടങ്ങി വ്യത്യസ്തമായ ഫോേട്ടാകളാണ് പ്രദർശനത്തിലെ ആകർഷണം. കൂടാതെ തെൻറ വീട്ടു പരിസരങ്ങളിലെ മരങ്ങളും, ആമ്പലുമെല്ലാം മനോഹരമായ െഫ്രയിമുകളിൽ പരിചയപ്പെടുത്തുകയാണ് ഇൗ േഫാേട്ടാഗ്രാഫർ. കെ.എസ്.ഇ.ബി ജീവനക്കാരനായ ബിജുലാൽ തെൻറ ജോലിക്കിടയിലും േഫാേട്ടാഗ്രഫിയിലെ താൽപര്യം മാറ്റിെവക്കുന്നില്ല. കേരളത്തിലെ വിവിധ ജില്ലകളിൽ സ്ഥലംമാറ്റം കിട്ടിപ്പോയ സമയങ്ങളിെലല്ലാം ആ നാട്ടിലെ പ്രകൃതിഭംഗി പകർത്തിയെടുക്കുകയായിരുന്നു. ബിജുലാലിെൻറ മൂന്നാമത്തെ പ്രദർശനമാണ് കോഴിക്കോട്ട്. മുമ്പ് രണ്ടു തവണ തിരുവനന്തപുരത്ത് ഫോേട്ടാ പ്രദർശനം നടത്തിയിരുന്നു. വിവിധ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പ്രകൃതിയെ അതിെൻറ വിഭിന്ന ഭാവങ്ങളിൽ പകർത്തുകയെന്നത് വലിയ സന്തോഷമാണെന്ന് ബിജുലാൽ പറഞ്ഞു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തെൻറ 10 ഫോേട്ടാകൾ ബിജുലാൽ സംഭാവനയായി നൽകിയിരുന്നു. നന്ദകുമാർ മൂടാടി ഉദ്ഘാടനം ചെയ്ത പ്രദർശനം സെപ്റ്റംബർ 24 വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.