കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വർഷാരംഭം മുതൽ വിദ്യാഭ്യാസ വകുപ്പിെൻറ ഭാഗത്തുനിന്നുണ്ടായ ആസൂത്രണമില്ലായ്മയാണ് ഇതിനു കാരണമെന്ന് പ്രസിഡൻറ് എ.കെ. സൈനുദ്ദീനും ജനറൽ സെക്രട്ടറി വി.കെ. മൂസയും പറഞ്ഞു. ജൂണിൽ മലബാറിലുണ്ടായ നിപയും ആഗസ്റ്റിലുണ്ടായ പ്രളയവും അധ്യയനദിവസങ്ങളെ പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. 2016 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാനും നടപടിയില്ലെന്നും അവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.