കുറ്റ്യാടി: കായക്കൊടി തളീക്കരയിൽ ആരോഗ്യകരമല്ലാത്ത ചുറ്റുപാടിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസത്തിനു കൊടുത്ത അഞ്ച് കെട്ടിടങ്ങൾ റവന്യൂ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് അടച്ചുപൂട്ടി. ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് അടച്ചുപൂട്ടൽ നടപടി. ഈ കെട്ടിടങ്ങൾ കലക്ടറും ഡി.എം.ഒയും സന്ദർശിച്ചിരുന്നു. ഇതിൽ ഒന്നിന് പഞ്ചായത്തിെൻറ നമ്പർ പോലുമില്ലാത്തതാണ്. ആരോഗ്യ വകുപ്പിെൻറ പരിശോധനയിൽ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പലരും മന്ത് രോഗ ബാധിതരാണെന്ന് കണ്ടെത്തിയതോടെ ജനകീയ കൂട്ടായ്മ പ്രവർത്തകരാണ് നിയമനടപടികളുമായി രംഗത്തിറങ്ങിയത്. അടച്ചുപൂട്ടുന്ന കെട്ടിടത്തിലേക്ക് ഉടമ രഹസ്യ വഴിയുണ്ടാക്കിയത് അധികൃതർ കണ്ടെത്തി അടപ്പിച്ചു. കെട്ടിടം അടച്ചതോടെ ഒരു ഉടമ തെൻറ വീട് ഇതര സംസ്ഥാനക്കാർക്ക് താമസിക്കാൻ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.