കുറ്റ്യാടിയിൽ മൂന്നു പേരെ പേപ്പട്ടി കടിച്ചു

കുറ്റ്യാടി: വളയന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരെ പേപ്പട്ടി കടിച്ചു. ഞായറാഴ്ച ഉച്ചക്ക് ഇല്ലത്തറക്കണ്ടി സുഹ്റയെയാണ് (32) ആദ്യം കടിച്ചത്. സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു. മുറ്റത്ത് പാത്രം കഴുകുന്നതിനിെട പിന്നിലൂടെ വന്നാണ് കടിച്ചത്. അവിടെനിന്ന് അര കിലോമീറ്റർ മാറി മുസ്ലിംപള്ളിക്കു സമീപം ചീളിപ്പറമ്പത്ത് വാഴയിൽ വളപ്പിൽ ബബിഷയെയും (31) കടിച്ചു. തുടർന്ന് ഉൗരത്ത് എത്തിയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കടിച്ചത്. പിന്നീട് അപ്രത്യക്ഷമായ നായെ കണ്ടെത്താനായിട്ടില്ല. കടിയേറ്റ മൂവരെയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തു. കുറ്റ്യാടിയിൽ പേപ്പട്ടിയുടെ ആക്രമണം ഇത് മൂന്നാം തവണയാണ്. രണ്ടു മാസം മുമ്പ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളടക്കം എട്ടുപേരെ കടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ശാന്തിനഗറിൽ മൂന്നു പേരെയും പേപ്പട്ടി കടിക്കുകയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.