ജെ.ജെ ആക്ട് രജിസ്‌ട്രേഷന്‍: സമസ്ത നിയമപോരാട്ടം തുടരും

കോഴിക്കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജെ.ജെ ആക്ട് 2015 പ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്തയുടെ കീഴിലെ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത കേസില്‍ നിയമപോരാട്ടം തുടരാന്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്ഥാപന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. എ. ഹമീദ് ഹാജി കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. അബുസിദ്ദീഖ്, ഇമ്പിച്ചിക്കോയ തങ്ങൾ, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.എ. റഹ്മാന്‍ ഫൈസി, കെ. മോയിന്‍കുട്ടി‍, എം.സി. മായിന്‍ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, പി.വി. മുഹമ്മദ് മൗലവി, സി.പി. ഹാരിസ് ബാഖവി, കെ.എ. ജലീൽ, മുഹമ്മദ് ത്വയ്യിബ് ഹുദവി, കെ.ടി. കുഞ്ഞിമാന്‍ഹാജി വാണിയമ്പലം, എ.ടി. ബഷീര്‍ കുറ്റിക്കാട്ടൂര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.