ക്രിക്കറ്റ് താരം അശോക് കുമാർ കൊല്ലപ്പെട്ട നിലയിൽ; മൂന്നുപേർ അറസ്റ്റിൽ

വടകര സ്വദേശിയാണ് അശോക് കുമാർ വടകര: ക്രിക്കറ്റ് താരവും തമിഴ്‌നാട് നെയ്‌വേലി ലിഗ്‌ൈനറ്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനുമായ വടകര ചോറോട് സ്വദേശി ടി. അശോക് കുമാറിനെ (55) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്‌വേലി കടലൂര്‍ കുരുഞ്ചിപ്പാലത്തുള്ള കരിമ്പില്‍ തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് പുറത്തെടുക്കുകയായിരുന്നു. ശനിയാഴ്ച ബന്ധുക്കള്‍ നെയ്‌വേലിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഏപ്രില്‍ 22നാണ് അശോക് കുമാറിനെ നെയ്‌വേലിയിലെ താമസസ്ഥലത്തുനിന്നും കാണാതായത്. കൊലപാതകവുമായി ബന്ധപ്പെട്ട് നെയ്‌വേലി സ്വദേശികളായ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ രാജേഷ്, കാമരാജ്, സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിവാഹിതനായ ഇദ്ദേഹത്തിെൻറ ബാങ്ക് നിക്ഷേപങ്ങള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നെയ്‌വേലി ലിഗ്‌ൈനറ്റ് കോര്‍പറേഷനിൽ അസിസ്റ്റൻറ് പേഴ്‌സനല്‍ അക്കൗണ്ട്‌സ് ഓഫിസറാണ് അശോക് കുമാര്‍. 1985 മുതല്‍ ലിഗ്‌ൈനറ്റിലെ ഉദ്യോഗസ്ഥനാണിയാൾ. യൂനിവേഴ്‌സിറ്റി ക്രിക്കറ്റ് താരമായിരുന്ന ഇദ്ദേഹം നിരവധി ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. പരേതരായ കൃഷ്ണെൻറയും ദമയന്തിയുടേയും മകനാണ്. സഹോദരങ്ങള്‍: സതീശൻ, രതീഷ്, പ്രേമപ്രഭ, പ്രമോദ (എറണാകുളം), പരേതരായ പ്രേമാനന്ദന്‍, രമേശന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.