ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിെൻറ 'പുനർജന്മം' കണ്ട് ബേപ്പൂർ ബേപ്പൂർ തമ്പി റോഡ് ഈസ്റ്റ് വെസ്റ്റ് റെസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമത്തിലാണ് കാണികളെ അമ്പരപ്പിച്ചുകൊണ്ടുള്ള 'ബഷീറി'െൻറ വരവ്. ബഷീറിനോട് ഏറെ രൂപസാദൃശ്യമുള്ള അസോസിയേഷൻ വൈസ് പ്രസിഡൻറ് കൂടിയായ റിട്ട. എസ്.ഐ ഷണ്മുഖനാണ് വേദിയിൽ വൈക്കം മുഹമ്മദ് ബഷീർ ആയി രംഗത്തെത്തിയത്. സദസ്സിലുണ്ടായിരുന്ന ബഷീറിെൻറ മകൾ ഷാഹിന ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പുണർന്നപ്പോൾ എല്ലാവർക്കും ആഹ്ലാദം. ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് കഷണ്ടിയുള്ള ഷണ്മുഖൻ ജുബ്ബയും കണ്ണടയും കുടയുമായി ബഷീറിെൻറ 'അവതാരമായി' മാറിയത്. ബഷീറിനോളം ഉയരാൻ കഴിഞ്ഞില്ലെങ്കിലും രൂപസാദൃശ്യംകൊണ്ട് അനുഗൃഹീതനായതിൽ ഏറെ സന്തോഷവാനാണെന്ന് ഷണ്മുഖൻ അഭിമാനത്തോടുകൂടി പറഞ്ഞു. ബഷീറിെൻറ വീടായ വൈലാലിെൻറ അടുത്തുതന്നെയാണ് ഷൺമുഖെൻറയും വീട്. നടൻ കോഴിക്കോട് നാരായണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യു.കെ. മേനോൻ അധ്യക്ഷനായി. സെക്രട്ടറി എം.ജി. സന്ധ്യ, കൗൺസിലർ തോട്ടപ്പയിൽ അനിൽകുമാർ, െറസിഡൻറ്സ് അസോസിയേഷൻ ഏകോപന സമിതി സെക്രട്ടറി കെ.സി. ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. photo: basheer anu.jpg ബഷീറിെൻറ രൂപസാദൃശ്യമുള്ള ഷണ്മുഖൻ ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായി വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.