കോഴിക്കോട്: നിപ രോഗത്തോട് പൊരുതി ജയിച്ച അജന്യ രണ്ടര മാസത്തെ ഇടവേളക്കുശേഷം ബീച്ച് ഗവ. സ്കൂൾ ഒാഫ് നഴ്സിങ്ങിലെ ക്ലാസ് മുറിയിൽ തിരിച്ചെത്തി. ആതുരസേവനത്തെ അത്രമേൽ ഇഷ്ടപ്പെടുന്ന രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിക്ക് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രിൻസിപ്പൽ മറിയക്കുട്ടിയുടെ നേതൃത്വത്തിൽ അനുേമാദനയോഗവും സംഘടിപ്പിച്ചു. ഒപ്പം നിന്ന സഹപാഠികൾക്കും അധ്യാപികമാർക്കുമൊപ്പം വീണ്ടും ചേരാനായതിൽ അത്യധികം സന്തോഷമുണ്ടെന്ന് അവൾ പറഞ്ഞു. അമ്മ വിജിതക്കും അച്ഛന്‍ ശ്രീധരനുമൊപ്പമാണ് എത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ 38ാം വാർഡിൽ പഠനത്തിെൻറ ഭാഗമായുള്ള പരിശീലനമായിരുന്നു. മെഡിക്കൽ കോളജിലെ െഎേസാലേഷൻ വാർഡിൽ തെൻറ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. ചാന്ദിനിയെ സന്ദർശിച്ചു. ഉച്ചക്കുശേഷം ക്ലാസിലെത്തി. സെപ്റ്റംബറിൽ ക്ലാസ് അവസാനിക്കും. അടുത്ത വർഷം ഒക്ടോബറിൽ കോഴ്സ് പൂർത്തിയാക്കി ആതുരസേവന രംഗത്ത് തുടരാനാണ് ആഗ്രഹം. നാട്ടിലായാലും വിദേശത്തായാലും നഴ്സിങ് തന്നെയാണിഷ്ടം. ഏപ്രിൽ 30 മുതൽ മേയ് അഞ്ചു വരെയായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ അജന്യക്ക് ഇേൻറൺഷിപ്. നിപ ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ മേയ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രോഗം പകർന്നെന്നായിരുന്നു വിലയിരുത്തൽ. മേയ് 18ന് പനിബാധിച്ച അജന്യക്ക് 24നാണ് നിപ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.