മാനന്തവടി: പള്ളിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ടെന്ന് കരുതുന്ന ബാലനെ കണ്ടെത്താനുള്ള ശ്രമം തുടർച്ചയായ മൂന്നാം ദിനവും പരാജയപ്പെട്ടു. വരയാൽ മുപ്പത്തി എട്ടാംമൈൽ തയ്യുള്ളതിൽ അയൂബിെൻറ മകൻ അജ്മലിനെയാണ് (ഏഴ്) വെള്ളിയാഴ്ച ഉച്ചയോടെ കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും രണ്ടുദിവസം തിരച്ചിൽ നടത്തിയിട്ടും പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടിയത്. ഞായറാഴ്ച ഉച്ചയോടെ നാവിക സേനയുടെ ഏഴംഗ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ കാണാതായി എന്ന് കരുതപ്പെടുന്ന സ്ഥലത്തുനിന്ന് അര കി.മീ. ദൂരത്തുനിന്നു അജ്മലിെൻറ കുട കണ്ടെത്തി. ഈ സാഹചര്യത്തിൽ ഡോഗ് സ്ക്വാഡിെൻറ സഹായവും തേടി. തിരച്ചിൽ തിങ്കളാഴ്ചയും തുടരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.