KC LEAD തെക്കേകടപ്പുറത്ത് വിളക്ക് തെളിഞ്ഞു: ഉദ്ഘാടനം 19ന്

കോഴിക്കോട്: സൗന്ദര്യവത്കരണം പൂർത്തിയാക്കി കോഴിക്കോട് തെക്കേ കടപ്പുറം 19ന് നാടിന് സമർപ്പിക്കും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിനോദ സഞ്ചാര വകുപ്പിനായി തുറമുഖ വകുപ്പ് അനുമതിയോടെ ഹാർബർ എൻജിനീയറിങ് വിഭാഗം നടത്തുന്ന നവീകരണം പൂർത്തിയായതോടെ മുമ്പില്ലാത്തവിധം കടപ്പുറം മാറിക്കഴിഞ്ഞു. നാല് വ്യൂ പോയൻറുകൾ, ടൈൽ വിരിച്ച നടപ്പാത, ഇരിപ്പിടങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം ഒരുങ്ങി. വ്യൂ പോയൻറുകൾക്ക് സമീപം കോൺക്രീറ്റ് ഇരിപ്പിടങ്ങളും അലങ്കാരപ്പനകളുമുണ്ട്. സോഡിയം വേപ്പർ വിളക്കുകൾ കഴിഞ്ഞ ദിവസം മുതൽ പ്രകാശിച്ചു തുടങ്ങി. വെളിച്ചമില്ലാതെ സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു പഴയ തെക്കേക്കടപ്പുറം. കോഴിക്കോട് തുറമുഖത്തിെൻറ ഭാഗമായിരുന്ന വലിയങ്ങാടി ഭാഗത്തേക്ക് ചരക്കുകൾ ഇറക്കിയിരുന്ന കടൽപ്പാലവും ഗോഡൗണും പ്രദേശങ്ങളും ഏറെക്കാലമായി കാടുപിടിച്ച് ശ്രദ്ധിക്കാത്ത അവസ്ഥയായിരുന്നു. നവീകരിച്ച കടപ്പുറത്തിെൻറ ചുമതല ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഉടൻ ഏറ്റെടുക്കും. അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന പണിയാണ് ഇനി മുഖ്യമായി തീരാനുള്ളത്. തെക്കേ കടൽപ്പാലത്തിന് തെക്ക് ഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിൽ െതക്കോട്ടാണ് മോടി കൂട്ടിയത്. 10 മീറ്റർ വീതിയിലാണ് നവീകരണം. മൊത്തം 3.8 കോടി രൂപ ചെലവിട്ടു. ഡോ. എം.കെ. മുനീർ എം.എൽ.എ താൽപര്യമെടുത്താണ് പ്രവൃത്തികൾ പെെട്ടന്നാക്കിയത്. തെക്കേ കടൽപ്പാലം വൃത്തിയാക്കി അതിന് സമീപം ഇരിപ്പിടങ്ങൾ ഒരുക്കാനുള്ള പദ്ധതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.