ഇൗ കിണറിൽ ഉറവപൊട്ടുന്നത് കനിവിെൻറ തെളിനീർ

നാട്ടുകാർക്കായി കിണർ കുഴിച്ച് ഷംസുദ്ദീെൻറ മാതൃക നന്മണ്ട: നാടിെൻറ ദാഹമകറ്റാൻ സ്വന്തം ചെലവിൽ കിണർ കുഴിച്ച് ഉവ്വാക്കുളം കുളപ്പുറത്ത് ഷംസുദ്ദീൻ കനിവിെൻറ തെളിനീരൊഴുക്കുന്നു. വേനലിൽ കുടിവെള്ളത്തിനായി നെേട്ടാട്ടമോടുന്ന ഗ്രാമീണരുടെ യാതന കണ്ടറിഞ്ഞാണ് ഷംസുദ്ദീൻ ഇത്തരമൊരു പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയത്. 2000ത്തോളം കല്ലുകൾ വേണ്ടിവന്നു കിണർ നിർമാണത്തിന്. 15 പടവ് റിങ് താഴ്ത്താതെ െചങ്കല്ലുകൾ മാത്രമാണ് ഉപയോഗിച്ചത്. റിങ് താഴ്ത്തിയാൽ പണം ലാഭിക്കാമെങ്കിലും സിമൻറിെൻറ ചുവ അനുഭവപ്പെടുമെന്ന് ഷംസുദ്ദീൻ പറയുന്നു. ചെങ്കല്ലുകളാകുേമ്പാൾ ശുദ്ധമായ വെള്ളമായിരിക്കും. തിയ്യക്കോത്ത് രഘു, എഴുകുളം സുധാകരൻ എന്നിവർ പിന്തുണ നൽകി. ഇപ്പോൾ നാല് മീറ്ററോളം വെള്ളമുണ്ട്. പടവ് പണി പൂർത്തിയായി നിർമാണപ്രവൃത്തി പൂർണമാകുേമ്പാഴേക്കും മൊത്തം ആറുലക്ഷം രൂപയോളം വരും. തനിക്കും കുടുംബത്തിനും വേണ്ടത് വീട്ടിലെ കിണറിലുണ്ടെന്നും ഇത് കുടിവെള്ളക്ഷാമം പരിഹരിക്കാനായി കുഴിച്ചതാണെന്നുമാണ് ഇദ്ദേഹം പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT