ദീപക് റാവുവിെൻറ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി - ആഭ്യന്തര മന്ത്രി 10 ലക്ഷം രൂപ കുടുംബത്തിന് സഹായം ബംഗളൂരു: സൂറത്ത്കലിൽ ബജ്റംഗ്ദൾ പ്രവർത്തകനായ ദീപക് റാവു കൊല്ലപ്പെട്ട കേസിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ദീപകിെൻറ കുടുംബത്തിന് ആശ്വാസധനമായി 10 ലക്ഷം രൂപ സർക്കാർ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രൻറ് പോലെയുള്ള സംഘടനകളെ നിരോധിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്്. ദക്ഷിണ കന്നട മേഖലയിൽ സാമുദായിക സൗഹാർദം നിലനിർത്തേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നും ദീപകിെൻറ മരണത്തിന് പിന്നിൽ ആരാണെന്നത് അന്വേഷണത്തിലൂടെ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയിൽ എപ്പോഴൊക്കെ കൊലപാതകങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഇരകൾ തങ്ങളുടെ പ്രവർത്തകരാണെന്നാണ് ബി.ജെ.പി വാദിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഹൊന്നാവറിൽ പരേഷ് മേസ്ത കൊല്ലപ്പെട്ടപ്പോൾ അയാൾ പാർട്ടി പ്രവർത്തകനാണെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. തെൻറ മകന് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നാണ് പരേഷ് മേസ്തയുടെ അച്ഛൻ വെളിപ്പെടുത്തിയത്. ദീപക് റാവുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെ വെടിയേറ്റ പരിക്കുകളോടെയാണ് പിടികൂടിയത്. മറ്റു രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തെ തുടർന്ന് മേഖലയിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീപകിെൻറ കൊലപാതകത്തിന് പിന്നിൽ പോപുലർ ഫ്രൻറ് ആണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ, സാവനൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപിക്കാൻ പോപുലർ ഫ്രൻറുമായാണ് ബി.ജെ.പി കൂട്ടുചേർന്നത്. ബി.ജെ.പി എം.പി ശോഭ കരന്ദ്ലാജെയുടെ ഹോം ടൗണാണ് സാവനൂർ. ഹിന്ദുത്വത്തിെൻറ കരാർ ആരും ബി.ജെ.പിക്ക് നൽകിയിട്ടില്ലെന്ന് പറഞ്ഞ റെഡ്ഡി കുറ്റകൃത്യങ്ങളിൽ മതത്തിെൻറ പേര് വലിച്ചിഴക്കുന്നത് എന്നതിനാണെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.